ഒട്ടും ആനന്ദം നല്‍കാത്ത വാര്‍ത്തകളാണ് സിറ്റി ഓഫ് ജോയിയില്‍ നിന്നും പുറത്തു വരുന്നത്. ഒരു കാര്‍ട്ടൂണ്‍ വരച്ചതിന്റെ പേരില്‍ ജോദ്പൂര്‍ സര്‍വകലാശാലയിലെ ഒരു പ്രൊഫസര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. അസ്വീകാര്യമായ ചോദ്യങ്ങള്‍ നേരിടാന്‍ കഴിയാതെ ഒരു ടി.വിഷോ ബഹിഷ്ക്കരിച്ച് പുറത്തിറങ്ങുന്ന മമത ബാനര്‍ജി എന്ന മുഖ്യമന്ത്രി സിറ്റി ഓഫ് ജോയിയുടെ സന്തോഷമെല്ലാം തല്ലിക്കെടുത്തിക്കളഞ്ഞു. ഇടതു ഭരണത്തിന്റെ നെടുങ്കോട്ട തകര്‍ത്തെറിഞ്ഞ ഒരാളില്‍ നിന്ന് ഇത്ര അസഹിഷ്ണുത ബംഗാളികള്‍ മാത്രമല്ല ഒരിന്ത്യാക്കാരനും പ്രതീക്ഷിക്കുന്നില്ല. പ്രതീക്ഷയറ്റു പോകുന്ന ഒരു കാലത്ത് നിന്നു കൊണ്ട് ശുഭ പ്രതീക്ഷയുടെ നാളുകളിലേക്ക് തിരിച്ചു നടക്കാനുള്ള ശ്രമം നാം ബോധപൂര്‍വം നടത്തിയേ പറ്റൂ.
രൂപയുടെ മൂല്യത്തകര്‍ച്ച 54.63 എന്ന സര്‍വകാല റെക്കോര്‍ഡിലെത്തിക്കാന്‍ ഡോ: മന്‍മോഹന്‍സിംഗ് എന്ന സാമ്പത്തിക വിദഗ്ദ്ധന് മാത്രമേ കഴിയൂ. ഈ അഗാധഗര്‍ത്തത്തില്‍ നിന്ന് പിടിച്ചു കയറാന്‍ ഒരു പിടിവള്ളിയുണ്ടോ എന്നതാവണം യഥാര്‍ത്ഥ സിറ്റി ഓഫ് ജോയിയില്‍ ഇരിക്കുന്ന നമ്മുടെ ചിന്ത.
അതിന് രേഖപ്പെടുത്തിയതിനുമപ്പുറമുള്ള ചരിത്രത്തിലേക്ക്്് നമ്മള് ഒരു തീര്‍ത്ഥയാത്ര പോകണം. തമ്പുരു നാദത്തോടൊപ്പം കോര്‍ത്തെടുത്ത ഒരു സംഗീതം അവിടെ പരന്നൊഴുകുന്നുണ്ട്്്.
ബാല്യത്തിലെ വിദ്യകളഭ്യസിച്ചും
താരുണ്യമായാല്‍ വിഷയേ സുഖിച്ചും,
വാര്‍ദ്ധക്യകാലം മുനിയായി കഴിച്ചും,
ദേഹത്തെ യോഗാല്‍ ഒടുവില്‍ ത്യജിച്ചും
ഒരു പുരുഷായുസ്സ് എന്താവണമെന്ന് ഈ നാലു വരികളിലൂടെ പൂര്‍ണ്ണമായി പഠിപ്പിച്ചുവിട്ട ഒരു തലമുറയുടെ ഇത്തിള്‍ക്കണ്ണികളായി നമ്മളിന്ന് നമ്മുടെ ജന്മം ജീവിച്ചു തീര്‍ക്കുന്നു.. വരും ദിവസങ്ങളില്‍ ശ്രീബുദ്ധന്റെ ഭൗതീകാവശിഷ്ടങ്ങള്‍ ഒരു യാത്രയ്ക്കൊരുങ്ങുകയാണ്. കപിലവസ്തു എന്ന പേരില്‍ അറിയപ്പെടുന്ന ഇവയെ സ്റ്റേറ്റ്്് ഗസ്റ്റായി പരിഗണിച്ചാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ സ്വീകരിക്കാനൊരുങ്ങുന്നത്്്. ആഇ 5-ാം നൂറ്റാണ്ടിലെ ഈ ചരിത്രത്തിനും മുമ്പൊരു ചരിത്രം നമുക്കുണ്ടായിരുന്നു എന്നു പഠിക്കാന്‍ ആര്‍ക്കെങ്കിലും താല്പര്യമുണ്ടോ? ആ ചരിത്ര പഠനം ഇറ്റാലിയന്‍ അഹങ്കാരത്തെ പിടിച്ചു കെട്ടാന്‍ ലോകത്തെയും ഇറ്റലിയെത്തന്നെയും സഹായിക്കും. ഒരു നാട്ടില്‍ നടന്ന അക്രമ വിചാരണ മറ്റൊരു നാട്ടില്‍ നടക്കണമെന്നാവശ്യപ്പെടുന്നത്്് തന്നെ ബാലിശമാണ്. ലോക പട്ടിണി് തലസ്ഥാനമായ ഇന്ത്യയുടെ പ്രധാനമന്തിയോട്്് എന്തും ആവശ്യപ്പെടാമല്ലോ? കൊലപാതകികളെ മുന്‍വിധികളില്ലാതെ തുറന്നു വിടണം. വിചാരണയോ, വിസ്താരമോ ഇറ്റലി നടത്തിക്കൊള്ളാം. അടിമകളായ ഇന്ത്യന്‍ സംവിധാനങ്ങള്‍ ചിലപ്പോള്‍ അതിനും വഴങ്ങിയേക്കും കാരണം റിമോട്ട് കണ്ട്രോള് വഴി ഇറ്റലിയാണല്ലോ ഇന്ത്യ ഭരിക്കുന്നത്്?! കൊലപാതകികള്‍ വിചാരണ കോടതിയുടെ കൂട്ടില്‍ കയറിനിന്നു ജഡ്ജിയെ തന്നെ ചോദ്യം ചെയ്യുന്നതാണ് നമ്മള് വായിച്ചു തീര്‍ക്കുന്ന തിരക്കഥ. പക്ഷേ ആ അഹന്തയ്ക്ക് മൗനം കൊണ്ട് മറുപടി നല്‍കുന്നത് തികഞ്ഞ അടിമത്തമാണ്.
ആനന്ദപുരത്തുകാര്ക്ക്്് യോജിച്ചതാണോ ഈ മൗനം ? ഉറുപ്പിക മരിയാനാ ട്രെഞ്ചിലേക്ക്്് കൂപ്പുകുത്തുമ്പോഴും നമ്മള് മറുമരുന്നില്ലാതെ വിഷമിച്ചിരിക്കുന്നു. പ്രസിഡന്റ് കുപ്പായം തുന്നി വച്ചിരിക്കുന്ന പ്രണവ കുമാരന് ആ ഒരു ഗതികേടില്‍ നിന്നു കൊണ്ടു തന്നെ രാഷ്ട്രപതി ഭവനിലേക്ക്്് കുതിച്ചെത്താനുള്ള ഊര്‍ജ്ജവും കണ്ടെത്തണം. സാര്‍വ്വദേശീയമായും സാമ്പത്തികമായും വരുതിയില്‍ നില്ക്കുന്ന ഇന്ത്യന്‍ പൗരന്് ഒരല്പം ഓജസ്സ് നല്‍കാനുള്ള ശ്രമത്തിലാണ് ആനന്ദപുരത്തുകാരന്‍ കെ.ശിവശങ്കരന് നായര്‍.
തിരുവനന്തപുരമല്ല, തിരുവാനന്ദപുരമാണ്. ബുദ്ധമതം ലോകം മുഴുവന്‍ കയറ്റുമതി ചെയ്യപ്പെട്ടിരുന്ന ഒരു കാലത്ത് ഇന്ത്യയില്‍ ഒതുങ്ങി നിന്ന ജൈനന്മാരുടെ നഗരമായിരുന്നു ആനന്ദപുരം. ദൈവത്തിലോ, ദൈവികതയിലോ വിശ്വാസമില്ലാതിരുന്ന ജൈനന്മാര് 63 മഹാ പുരുഷമാരെ ലോകത്തിനു സമ്മാനിച്ചു. 24 തീര്ത്ഥങ്കരന്മാര്, 12 ചക്രവര്‍ത്തിമാര്‍, 9 നാരായണന്മാര്, 9 ബലഭദ്രന്മാര്‍, 9 പ്രതിനാരായണന്മാര് ഇതിലൊരാളാണത്രേ നമ്മുടെ സാക്ഷാല്‍ ശ്രീകൃഷ്ണന്. ഒന്നാംതരം ഒരു സൈന്യാധിപന്. ഒരു തുറമുഖ നടത്തിപ്പുകാരന്. ദ്വാരക, ലോകത്തിലെ ആദ്യകാല തുറമുഖങ്ങളിലൊന്നായിരുന്നു. ശ്രീകൃഷ്ണന് അതിന്റെ കാര്യക്കാരനും! ദൈവമായി മാറുന്നതിന്റെ പൂര്‍വാശ്രമം. ആഖജ സര്‍ക്കാര്‍ സാഗര്‍മാല പ്രഖ്യാപിക്കുന്നതിനു മുമ്പു തന്നെ ഇന്ത്യക്കു ചുറ്റും ഒരു
തുറമുഖ ശൃംഖല ഉണ്ടായിരുന്നു. വ്യാപാരമായിരുന്നു പ്രധാന തൊഴില്‍. കയറ്റിയിറക്കുമതിക്കു വേണ്ട സൗകര്യങ്ങളും സംരക്ഷണവും ചെയ്തു കൊടുക്കുന്നയാളാണ് അവിടുത്തെ പ്രജാപതി. ഹിന്ദുമതം ഏറ്റെടുക്കുന്നതിനു മുമ്പുള്ള ദ്വാരകയുടെ കാലം ആരെങ്കിലും നിര്‍ണ്ണയിച്ചിട്ടുണ്ടോ? അറിയപ്പെടുന്ന ഒരേയൊരു രേഖ 'പെരിപ്ലസ് ഓഫ് ദി എരിത്രിയന്‍ സീ' തന്നെയാണ്. ഈജിപ്റ്റു മുതല്‍ സിറ്റി ഓഫ് ജോയ് വരെ എത്തി നില്ക്കുന്ന ഒരു യാത്രാ വിവരണം. പ്രധാനമായും തുറമുഖങ്ങളെ പരാമര്‍ശിച്ചു പോകുന്ന ഈ ചരിത്ര രേഖകളുടെ ഒരു താളു മറിയുമ്പോള്‍ ഒരു കുതിരക്കുളമ്പടി കേട്ടു തുടങ്ങുന്നു. തിരുനെല്‍വേലി അംബാ സമുദ്രം വഴി അനന്തപുരത്തെത്തി വിജയസേനന്റെ മകളെ വിവാഹം കഴിക്കലാണ് ഈ യാത്രയുടെ ലക്ഷ്യം. യാത്രക്കിടയില്‍ വരന് അത്ഭുതാദരങ്ങളോടെ സര്‍വ ചട്ടാനം മഠത്തിന്റെ വാതില്‍ പടിയിലെത്തി ചോദിച്ചത്രേ! ഉത്തരം കുവലയമാലാ ചരിതത്തിലുണ്ട്്. വിഴിഞ്ഞം രാജാവാണ് വിജയസേനന്‍. മകളുടെ വിവാഹ സല്ക്കാരകഥകളാണ് കുവലയമാലാ ചരിതം വര്‍ണ്ണിക്കുന്നത്. പെരിപ്ലസ് കഴിഞ്ഞാല്‍ നമുക്കു ലഭിക്കുന്ന ഏക പുസ്തകം. 779ല്‍ രചിച്ചതാകാം എന്ന സൂചന. ഈ ചരിതം നല്കുന്ന ചരിത്രബോധം നമ്മളില്‍ പുതിയ രക്തധമനികള്‍ തീര്‍ക്കണം. നളന്ദ, തക്ഷശില പോലെയല്ല അതിനെക്കാള്‍ പ്രശസ്തമായതോ ആയ സര്‍വചട്ടാനം മഠം എന്ന സര്‍വകലാശാലയുടെ നേരവകാശികളാണ് നമ്മള്. നളന്ദയെ ബുദ്ധഭിക്ഷു ലോകം മുഴുവനെത്തിച്ചപ്പോള് സര്‍വചട്ടാനം മഠം ജൈനന്റെ ലാളിത്യത്തില്‍ വിഖ്യാതമായില്ല പക്ഷേ പഠിപ്പിച്ചിരുന്ന വിഷയവൈവിധ്യം കൊണ്ട്്് അന്നു തന്നെ മഠം ശ്രദ്ധേയമായിരുന്നു.നിരീശ്വവര വാദ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നവരില്‍ പലരും പില്ക്കാലത്ത് ദൈവങ്ങളായി പരിണമിച്ചു എന്നതാണ് മഠത്തിന്റെ ചരിത്ര പ്രസക്തി. ദൈവങ്ങളെ സൃഷ്ടിച്ച ഒരു സര്‍വകലാശാല! ആനന്ദന് 63 മഹാ പുരുഷന്മാരില് ഒരാള്‍ മാത്രം. ബാല്യവും താരുണ്യവും പിന്നിട്ടു വാര്‍ദ്ധക്യമെത്തിയ ആനന്ദന് മരണാസന്നനായി ഒരിടത്തു കിടന്നു. മഹാ പുരുഷന്മാരുടെ അന്ത്യകാലം അങ്ങനെയാണ്. ദീര്‍ഘ നിദ്രയിലാകുന്ന മഹാപുരുഷന് ഒരു സര്‍പ്പം കാവല്‍ ചുറ്റും . അങ്ങനെ അവസാന നിദ്രയിലായ ആനന്ദന്റെ പേരിലാണ് തിരുവനന്തപുരം സ്ഥാപിതമായത്. ജൈനമതത്തെ പിന്തള്ളി ഹിന്ദു മതം മേല്‍ക്കോയ്മ നേടിയപ്പോള്‍ ആനന്ദന് അനന്തനായി. ആനന്ദപുരം അനന്തപുരവുമായി. നമുക്കൊരു ദൈവത്തെക്കൂടി ലഭിക്കുകയും ചെയ്തു.
കാന്തള്ളൂര്ശാലയായി പിന്നീട് പരിണമിച്ച സര്‍വചട്ടാനം മഠത്തിന്റെ നേരവകാശികളെന്ന തിരിച്ചറിവു തന്നെ നമ്മെ പുതിയ സിറ്റി ഓഫ് ജോയിയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിലേക്ക് എത്തിക്കേണ്ടതാണ് വീണ്ടുമൊരു ആനന്ദപുരം!
ഈ ആനന്ദപുരത്തിന് ഇന്ത്യയുടെ നാട്ടു പ്രതാപം തിരിച്ചു നല്കാന് കഴിയുന്ന വെടിമുരുന്നു ബാക്കിയിരിപ്പുണ്ട്.അല്പം ചൂടു പകര്‍ന്നാല്‍ വര്‍ണ്ണശോഭയോടെ കത്തിജ്വലിക്കാന്‍ കഴിയുന്ന വെടി മരുന്നിനെ ടി.പി. ചന്ദ്രശേഖരന്റെ ചോര ഏറ്റവും ഒടുവില്‍ നനച്ചു കുതിര്‍ത്തു കളഞ്ഞു. പുതിയ കേരളമിതാണ്. കളത്തിനു പുറത്താണ് കളി. ലക്ഷ്യമില്ലാതെ, കളം പോലും തിരിച്ചറിയാതെയുള്ള ഒരു കളി. പിറവം, നെയ്യാറ്റിന്‍കര, ഒഞ്ചിയം തുടങ്ങിയ അപ്രസക്തമായ കരുക്കള്‍ വച്ചാണ് നമ്മള് കളിക്കാനൊരുങ്ങുന്നത്. സി.പി.എമ്മിനകത്തെ അധികാരതര്‍ക്കമാണ് മലയാളിയുടെ ഭാവി ഭാഗധേയം നിര്‍ണ്ണയിക്കുന്നത്. ഒച്ചിഴയുന്ന കാര്‍ട്ടൂണ്‍ വിവാദമാക്കി ശ്രദ്ധ തിരിച്ചവര്‍ നമ്മെ ഒന്നടങ്കം ഒഞ്ചിയത്തിട്ട് വെട്ടിക്കൊന്നു! കാരണം 2012 ലെ വെല്‍ത്ത് റിപ്പോര്‍ട്ടിലെ ഒരു വരി പോലും നമ്മള് വായിച്ചു നോക്കരുത്.
ലോക വളര്‍ച്ചാ പട്ടികയില്‍ പത്താം പട്ടികയില്‍ നില്ക്കുന്ന ഇറ്റലിയാണ് നാലാം സ്ഥാനക്കാരനായ ഇന്ത്യയെ വിരട്ടാന്‍ നോക്കുന്നത്. ഗ്രെയിനി ഗില്‍മോറിന്റെ 2010ലെ കണക്ക് പഴയതാണെങ്കിലും ഇന്ത്യക്ക് മാന്യമായ ഒരു സ്ഥാനമുണ്ട്. തൊട്ടു മുമ്പില്‍ മൂന്നു പേരെയു്ള്ളൂ .ജപ്പാന്, ചൈന, അമേരിക്ക. ഓരോ രാജ്യത്തിന്റെയും ഉല്പാദനവുമായി താരതമ്യപ്പെടുത്ത്ിയാണ് ഈ കണക്ക് തയ്യാറാക്കിയത്. കൃത്യമായി പറഞ്ഞാല്‍, 38 കൊല്ലത്തിനകം ഇന്ത്യ ലോകത്തിലൊന്നാമതാകും. 85.97 ട്രില്ല്യണ്‍ ഡോളര്‍ സമ്പത്തുമായി. അന്ന് ഇറ്റലി പടിക്ക് ് പുറത്ത്!! നൈറ്റ് ഫ്രാങ്കും, ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സുമൊക്കെ ഈ പഠനത്തിനു പിന്നിലുണ്ട്. നമുക്ക് ലോകത്തില്‍ ഒന്നാമതെത്താന്‍ കഴിയുമെന്ന് ആരും ഇതുവരെ ഒന്നാം പേജില്‍ അച്ചു നിരത്താത്തതെന്തു കൊണ്ട്? ഒരു ചാനലിലും ബ്രേക്കിംഗ് ന്യൂസാവാത്തതെന്തുകൊണ്ട്? കാരണം ഒഞ്ചിയം ചോര കേരളത്തെ വേറൊരു വിധത്തില്‍ പിന്നെയും ഹൈജാക്ക് ചെയ്തെടുത്തു കഴിഞ്ഞു.
ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്(table from net may be given.
www.wealthreport2012.net) നിരത്തുന്നതിനെക്കാള് വ്യത്യസ്തമായ കണക്ക് നിരത്താന്‍ ആനന്ദപുരം വലിയശാലയിലെ മഠത്തിനു കഴിയും. വേണമെന്ന് വിചാരിച്ചാല്‍ 2025 ല്‍ തന്നെ ഇന്ത്യക്ക് ലോകത്തിലൊന്നാമതെത്താം. 85
ട്രില്ല്യണിനുമപ്പുറത്തുളള ആസ്തി പടുത്തുയര്‍ത്താനും ഇന്ത്യയ്ക്കും കഴിയും.അതാണ്്് മഠം കരുതി വച്ചിരുന്ന വെടിമരുന്ന്്്.
തൊടരുത്, അതെടുക്കരുത് എം എസ് വിശ്വനാഥന്- പതിറ്റാണ്ടുകള്ക്ക്്് മുമ്പ്്് പാടി നമുക്കി മേല്‍ ചാര്‍ത്തിയ വിലക്ക്്. ഈ വിലക്ക്്് പൊട്ടിച്ചെറിയണം. സകല ചട്ടങ്ങളും പഠിപ്പിച്ചു വിട്ട മഠത്തിന്റെ മണ്ണില്‍ നിന്നു നമ്മള് പുതിയ സ്വപ്നങ്ങള്‍ നെയ്തുകൂട്ടണം. അവിടെ ആനന്ദപുരം പുനര്‍ജനിക്കും. അനന്തപുരിയില്‍ യു.എ ഇ കോണ്സുലേറ്റ്്് തുറക്കാന്‍ തീരുമാനമായി. ആനന്ദപുരത്ത്്് അമേരിക്ക എംബസി തന്നെ തുറന്നിരിക്കും.
ആശംസകൾ..
ReplyDelete